Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : National Committee

America

ഫൊക്കാന നാഷ്ണൽ കമ്മിറ്റിയിലേക്ക് അഭിലാഷ് ജോൺ മത്സരിക്കുന്നു

ഫിലഡൽഫിയ: അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ 2026 - 2028 കാലയളവിലേക്കുള്ള നാഷണൽ കമ്മിറ്റിയിലേക്ക് അഭിലാഷ് ജോൺ പെൻസിൽവാനിയയിൽ നിന്നും മത്സരിക്കുന്നു.

ലീല മാരേട്ട് നേതൃത്വം നൽകുന്ന ടീം എംപവറിന്‍റെ ഭാഗമായാണ് അഭിലാഷ് മത്സരിക്കുന്നത്. അമേരിക്കയിൽ എത്തുന്നതിനു മുൻപേ സാമൂഹിക രാഷ്‌ട്രീയ രംഗത്തു സജീവമായിരുന്നു.

തിരുവനന്തപുരം ലോ അക്കാദമി കോളജിൽ നിന്നും നിയമബിരുദവും കേരള യൂണിവേഴ്സിറ്റി കാര്യവട്ടം കാമ്പസിൽ നിന്നും ബിരുദാനന്തര ബിരുദവും അഭിലാഷ് ജോൺ കരസ്ഥമാക്കി.

ത്രിതല പഞ്ചായത്തു തെരഞ്ഞെടുപ്പുകളിൽ വിജയം നേടിയാണ് പൊതുപ്രവർത്തന രംഗത്ത് സജീവമായത്. കൊല്ലം കുളവാഴുക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്‍റായി പ്രവർത്തിച്ച അഭിലാഷ് കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്‍റ് എന്ന നിലയിലും മികച്ച സേവനം കാഴ്ചവച്ചു. അഭിഭാഷകൻ ആയതോടെ അഭിഭാഷക സംഘടനകളുടെ അമരക്കാരനയും ശോഭിച്ചു.

2010 മുതൽ ഫിലഡൽഫിയായിൽ സ്ഥിര താമസമാക്കിയ അഭിലാഷ് പെൻസിൽവേനിയ, ന്യൂജഴ്സി, ഡെലവെയർ എന്നീ സംസ്ഥാനങ്ങളിലെ പതിനഞ്ചിൽ പരം മലയാളി സംഘടനകളെ ഒരു കുടക്കീഴിൽ അണിനിരത്തുന്ന ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്‍റെ ചെയർമാൻ, സെക്രട്ടറി, ഓണലോപ്പ് കമ്മിറ്റിയുടെ ചെയർമാൻ എന്നീ നിലകളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച് ശ്രഷം നിലവിൽ ടികെഎഫ് വൈസ് ചെയർമാൻ ആയി പ്രവർത്തിക്കുന്നു.

കൂടാതെ 12 മലയാളി അസോസിയേഷനുകൾ, ഫിൽ മലയാളി അസോസിയേഷൻ തുടങ്ങിയ വിവിധ സംഘടനാ ഭാരവാഹിത്വവും അഭിലാഷ് ജോൺ വഹിക്കുന്നുണ്ട്.

അഭിലാഷിന്‍റെ സ്ഥാനാർഥിത്വം ഫൊക്കാനയുടെ ഭാവിയെ കൂടുതൽ സജീവമാക്കിത്തീർക്കുമെന്നും ടീം എംപവർ പ്രസിഡന്‍റ് സ്ഥാനാർഥി ലീല മാരേട്ട് ആശംസിച്ചു.

പെൻസിൽവേനിയയിൽ നിന്നും ടീം എംപവറിന്‍റെ ഭാഗമായി നിന്ന് മത്സരിക്കുന്ന ജനറൽ സെക്രട്ടറി സ്ഥാനാർഥി ജോർജ് ഓളിക്കൽ, അഡിഷണൽ അസോസിയേറ്റ് സെക്രട്ടറി ഷാജി സാമുവേൽ, ആർവിപി സ്ഥാനാർഥി അജിത് ചാണ്ടി, നാഷണൽ കമ്മിറ്റി സ്ഥാനാർഥികളായ റോണി വർഗീസ്, മാത്യു ചെറിയാൻ, യുത്ത് കമ്മിറ്റി മെമ്പർ ഫെയ്ത് എൽദോ എന്നിവർ വിജയാശംസകൾ നേർന്നു.

NRI

ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് അഭിലാഷ് ജോണ്‍ മത്സരിക്കുന്നു

വാഷിംഗ്ടൺ ഡിസി: അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ 2026 - 2028 കാലയളവിലേക്ക് പെന്‍സില്‍വേനിയയില്‍ നിന്ന് നാഷണല്‍ കമ്മിറ്റിയിലേക്ക് അഭിലാഷ് ജോണ്‍ മത്സരിക്കുന്നു. ലീലാ മാരേട്ട് നേതൃത്വം നല്‍കുന്ന ടീം എംപവര്‍ പാനലിലാണ് അഭിലാഷ് മത്സരിക്കുന്നത്.

അമേരിക്കയില്‍ എത്തുന്നതിനു മുമ്പ് സാമൂഹ്യ സാംസ്‌കാരിക രംഗത്ത് സജിവമായ അഭിലാഷ് ജോണ്‍ തിരുവനന്തപുരം ലോ കോളജില്‍ നിയമ ബിരുദവും കേരള യൂണിവേഴ്‌സിറ്റി കാമ്പസില്‍ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. വിദ്യാര്‍ഥി പ്രസ്ഥാനങ്ങളിലൂടെ പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്ന നേതാവാണ് അഭിലാഷ് ജോണ്‍.

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയം നേടിയാണ് പൊതുപ്രവര്‍ത്തന രംഗത്ത് അദ്ദേഹം സജീവമായത്. കൊല്ലം കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റായും സേവനം അനുഷ്ഠിച്ചു. കൊല്ലം ലൈബ്രറി കൗണ്‍സില്‍ പ്രതിനിധി, അഭിഭാഷക സംഘടനയുടെ അമരക്കാരൻ എന്നീ നിലകളിലും പ്രവർത്തിച്ചു.

2010 മുതല്‍ ഫിലാഡല്‍ഫിയയില്‍ സ്ഥിരതാമസമാക്കിയ അഭിലാഷ് ജോണ്‍ നിലവില്‍ പെന്‍സില്‍വേനിയ, ന്യൂജഴ്‌സി, ഡെലവെയര്‍ എന്നീ സംസ്ഥാനങ്ങളിലെ പതിനഞ്ചില്‍പ്പരം മലയാളി സംഘടനകളെ ഒരു കുടക്കീഴില്‍ അണിനിരത്തുന്ന ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്‍റെ ചെയര്‍മാന്‍ കൂടിയാണ്.

അഭിലാഷ് ജോണിനെപ്പോലെ കഴിവും ആര്‍ജവവുമുള്ള ചെറുപ്പക്കാര്‍ ഫൊക്കാനയ്ക്ക് ഒരു മുതല്‍ക്കൂട്ടാണെന്ന് പ്രസിഡന്‍റ് സ്ഥാനാര്‍ഥി ലീലാ മാരേട്ട് അഭിപ്രായപ്പെട്ടു.

NRI

മാഗ് ട്രസ്റ്റി ബോർഡിലേക്ക് ചരിത്രം കുറിക്കാൻ ക്ലാരമ്മ മാത്യൂസ്

ഹൂസ്റ്റൺ: മലയാളി അസോസിയേഷ ഗ്രേറ്റർ ഹൂസ്റ്റൺ (മാഗ്) 2026ലേക്കുള്ള തെരഞ്ഞെടുപ്പിൽ, റോയ് മാത്യു നയിക്കുന്ന "ടീം യുണൈറ്റഡ്' പാനലിൽ നിന്ന് ട്രസ്റ്റി ബോർഡിലേക്ക് ക്ലാരമ്മ മാത്യൂസ് ജനവിധി തേടുന്നു.

മാഗിന്‍റെ ചരിത്രത്തിൽ ട്രസ്റ്റി ബോർഡിലേക്ക് മത്സരിക്കുന്ന ആദ്യ വനിത എന്ന സവിശേഷതയുമായാണ് ക്ലാരമ്മ മാത്യൂസ് രംഗത്തെത്തുന്നത്. ഹൂസ്റ്റണിലെ സാമൂഹ്യ-ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമാണ് ക്ലാരമ്മ.

ഇന്ത്യൻ അമേരിക്കൻ നഴ്‌സസ് അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ, മാഗ് എന്നീ സംഘടനകളിൽ വിവിധ നേതൃസ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ഇവർ ഹെൽത്ത് ഫെയറുകൾ, വനിതാ ശാക്തീകരണ പരിപാടികൾ, കമ്യൂണിറ്റി ഫണ്ട് റൈസിംഗ് എന്നിവയിൽ സജീവമായി പ്രവർത്തിച്ചുവരുന്നു.

കോവിഡ് കാലഘട്ടത്തിൽ ആശുപത്രികളിലേക്ക് മാസ്കുകൾ തയ്ച്ചു നൽകിയും, 2018-ലെ കേരള പ്രളയകാലത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളിയായും തന്റെ സാമൂഹിക പ്രതിബദ്ധത തെളിയിച്ചിട്ടുണ്ട്.

2021ൽ ഓടക്കാലി ട്രസ്റ്റ് ഹബ്ബിലെ സ്ത്രീകൾക്ക് ആവശ്യമായ സഹായങ്ങൾ നൽകാനും ആദിവാസി മേഖലകളിൽ വിദ്യാഭ്യാസ സഹായങ്ങളും മറ്റ് അവശ്യ സാധനങ്ങളും എത്തിക്കാനും ഇവർ മുൻകൈ എടുത്തു.

കൂടാതെ, 2024ൽ ഇരുന്നൂറിലധികം സ്ത്രീകൾക്കായി ബ്രെസ്റ്റ് കാൻസർ ബോധവത്കരണ പരിപാടി ഏകോപിപ്പിക്കുന്നതിലും മുഖ്യ പങ്കുവഹിച്ചു.

റോയ് മാത്യു പ്രസിഡന്‍റായി മത്സരിക്കുന്ന പാനലിൽ വിനോദ് ചെറിയാൻ, സന്തോഷ് ആറ്റുപുറം, ഡോ. സുബിൻ ബാലകൃഷ്ണൻ, അനില സന്ദീപ് തുടങ്ങിയ സ്ഥാനാർഥികൾ അണിനിരക്കുന്നു.

"നേരാണ് പാത, നന്മയാണ് ലക്ഷ്യം' എന്ന മുദ്രാവാക്യവുമായി എത്തുന്ന ടീം യുണൈറ്റഡിന്‍റെ തെരഞ്ഞെടുപ്പ് ഡിസംബർ 13ന് സ്റ്റാഫോർഡ് സെന്‍റ് തോമസ് ഓർത്തഡോക്സ് ചർച്ച് ഹാളിൽ നടക്കും.

NRI

നിജോ പുത്തൻപുരയ്ക്കൽ ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു

വാഷിംഗ്ടൺ ഡിസി: ഫൊക്കാനയുടെ അടുത്ത രണ്ടു വർഷത്തേക്കുള്ള (2026-2028) ഭരണസമിതിയിൽ വാഷിംഗ്ടൺ ഡിസിയിലെ സാമൂഹ്യ - സാംസ്കാരിക - രാഷ്ട്രീയ - സാമുദായിക മേഖലകളിൽ നിറസാന്നിധ്യമായ നിജോ പുത്തൻപുരയ്ക്കൽ നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു.

പ്രസിഡന്‍റ് സ്ഥാനാര്‍ഥി ലീലാ മാരേട്ടിന്‍റെ പാനലിലാണ് നിജോ മത്സരിക്കുന്നത്. വാഷിംഗ്ടൺ ഡിസിയിലെയും മേരിലാൻഡിലെയും എല്ലാ മലയാളി അസോസിയേഷനുകളുടെയും സജീവ പ്രവർത്തകനും മലയാളികൾക്കിടയിൽ ഏവർക്കും സുപരിചതനുമായ യുവ നേതാവാണ് നിജോ.

ഫൊക്കാന വാഷിംഗ്ടൺ ഡിസി റീജിയൺ മീഡിയ & പബ്ലിസിറ്റി കൺവീനർ, കൈരളി ഓഫ് ബാൾട്ടിമോറിന്‍റെ (കെഒബി) പബ്ലിക് റിലേഷൻസ് & സോഷ്യൽ മീഡിയ കമ്മിറ്റി അംഗം, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വാഷിംഗ്ടൺ ഡിസി ചാപ്റ്ററിന്‍റെ നാഷനൽ കമ്മിറ്റി അംഗം, പ്രവാസി മലയാളി ഫെഡറേഷൻ (പിഎംഎഫ്), നോർത്ത് അമേരിക്ക റീജിയൺ കമ്യൂണിറ്റി ഫോറം ചെയർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.

പഠന കാലയളവിൽ നാഷണൽ സർവീസ് സ്കീം ക്യാംപ് സംഘാടകൻ, വെെഎംസിഎ യൂത്ത് കോഓർഡിനേറ്റർ എന്നീ നിലയിൽ പ്രവർത്തിച്ച് സംഘടനാ രംഗത്തേക്ക് ചുവടുറപ്പിച്ച നിജോ പിന്നീട് കോൺഗ്രസിന്‍റെ പ്രവർത്തകനായി സ്കൂൾ-കോളജ് തലങ്ങളിൽ സംഘടന പ്രവർത്തനം നടത്തി നേതൃത്വ നിരയിൽ പ്രവർത്തിച്ചു.

 

NRI

മാഗ് തെരഞ്ഞെടുപ്പ്: ബനീജ ചെറു ജനവിധി തേടുന്നു

ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഗ്രേറ്റർ ഹൂസ്റ്റൺ (മാഗ്) 2026ലേക്കുള്ള തെരഞ്ഞെടുപ്പിൽ റോയ് മാത്യു നയിക്കുന്ന ടീം യുണൈറ്റഡ് പാനലിൽ നിന്ന് പ്രമുഖ സാമൂഹ്യപ്രവർത്തകയും ഐടി വിദഗ്ധയുമായ ബനീജ ചെറു ജനവിധി തേടുന്നു.

മെമോറിയൽ ഹെർമൻ ഹെൽത്ത് സിസ്റ്റത്തിൽ ഐടി ക്ലിനിക്കൽ സൊല്യൂഷൻസ് സീനിയർ മാനേജറായി പ്രവർത്തിക്കുന്ന ബനീജയ്ക്ക് നേതൃരംഗത്ത് 25 വർഷത്തിലധികം പ്രവർത്തന പാരമ്പര്യമുണ്ട്. ഔദ്യോഗിക തിരക്കുകൾക്കിടയിലും ആത്മീയ - സാമൂഹ്യ സേവന രംഗങ്ങളിൽ ഇവർ സജീവമാണ്.

ഹൂസ്റ്റൺ സെന്‍റ് ജോസഫ് സീറോമലബാർ കത്തോലിക്കാ പള്ളിയിലെ സജീവ അംഗവും സൺഡേ സ്കൂൾ അധ്യാപികയുമായ ബനീജ, ദീർഘകാലം പാരിഷ് കൗൺസിൽ അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സീറോമലബാർ കത്തോലിക്കാ സഭ (എസ്എംസിസി) ഷിക്കാഗോ രൂപതയുടെ നാഷണൽ കമ്മിറ്റി അംഗം കൂടിയാണിവർ. തൃശൂർ അസോസിയേഷൻ, എച്ച്എംസി എന്നിവയിൽ അംഗമായ ബനീജ, ഹൂസ്റ്റൺ ഫുഡ് ബാങ്ക് ഉൾപ്പെടെയുള്ള വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വോളന്‍റിയറായും പ്രവർത്തിക്കുന്നു.

റോയ് മാത്യു (പ്രസിഡന്‍റ്), ക്ലാരമ്മ മാത്യൂസ് (ട്രസ്റ്റി ബോർഡ്) എന്നിവർ നേതൃത്വം നൽകുന്ന പാനലിൽ വിനോദ് ചെറിയാൻ, സന്തോഷ് ആറ്റുപുറം, അനില സന്ദീപ്, ഡോ. സുബിൻ ബാലകൃഷ്ണൻ തുടങ്ങിയവർ അണിനിരക്കുന്നു.

2025 ഡിസംബർ 13ന് സ്റ്റാഫോർഡ് സെന്‍റ് തോമസ് ഓർത്തഡോക്സ് ചർച്ച് ഹാളിൽ (2411 5th St, Stafford, TX 77477) വച്ചാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

NRI

ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് മാത്യു ചെറിയാൻ മത്സരിക്കുന്നു

ഫിലഡൽഫിയ: ഫൊക്കാനയുടെ 2026 -2028 നാഷണൽ കമ്മിറ്റിയിലേക്ക് മാത്യു ചെറിയാൻ (മോൻസി) മത്സരിക്കുന്നു. മികച്ച സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകൻ, സംഘടനാ പ്രവർത്തകൻ തുടങ്ങി നിരവധി മേഖലകളിൽ തനതായ വ്യക്തി മുദ്ര പതിപ്പിച്ച ബഹുമുഖപ്രതിഭയാണ് പെൻസിൽവേനിയ മലയാളികളുടെ അഭിമാനമായ മാത്യു ചെറിയാൻ.

കഴിഞ്ഞ ഫൊക്കാന കൺവൻഷനിലും നിറസാനിധ്യമായിരുന്നു മാത്യു ചെറിയാൻ 2023ൽ ഫിലഡൽഫിയയിൽ നടന്ന ഫൊക്കാന റീജിയണൽ കൺവൻഷന് നേതൃത്വം നൽകിയവരിൽ ഒരാൾ കൂടിയാണ്.

ഫൊക്കാനയുടെ നിരവധി പരിപാടികളിൽ സജീവസാന്നിധ്യമായി കഴിവ് തെളിയിച്ച അദ്ദേഹം ഫൊക്കാനയുടെ പെൻസിൽവേനിയ റീജിയണിന്‍റെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിനും കൂടുതൽ സംഘടനകളെ ഫൊക്കാനയുടെ ഭാഗമാകുന്നതിലും നിർണായക പങ്കുവഹിക്കുന്ന വ്യക്തികൂടിയാണ്.

ഫിലഡൽഫിയായിലെ വിവിധ മലയാളി അസോസിയേഷനുകളുമായും സഹകരിച്ച് പ്രവർത്തിക്കുന്ന മാത്യു ചെറിയാൻ, പെൻസിൽവേനിയ മലയാളി അസോസിയേഷന്‍റെ (പിഎംഎ) രൂപീകരണത്തിൽ മുഖ്യപങ്കുവഹിച്ച വ്യക്തിയാണ്.

പിഎംഎയുടെ മുൻ പ്രസിഡന്‍റ് കൂടിയായ അദ്ദേഹത്തിന്‍റെ പ്രവർത്തന മികവാണ് പിഎംഎ ഇന്ന് ഈ റീജിയണിലെ അറിയപ്പെടുന്ന ഒരു സംഘടനയായി മാറ്റി എടുക്കുവാനും കഴിഞ്ഞത്.

ഫൊക്കാനയുടെ ഇപ്പോഴത്തെ കമ്മിറ്റിയിൽ കൺവെൻഷൻ കോഓർഡിനേറ്ററായി പ്രവർത്തിക്കുന്ന മാത്യു ചെറിയാൻ, ഫൊക്കാനയുടെ ഈ വർഷത്തെ പ്രവത്തനങ്ങൾക്ക് തന്‍റേതായ രിതിയിൽ വളരെ അധികം പിന്തുണ നൽകുന്ന വ്യക്തി കൂടിയാണ്.

പെൻസിൽവേനിയ മലയാളികളുടെ ഏതു കാര്യങ്ങൾക്കും കൃത്യമായ ഇടപെടലുകൾ നടത്തുകയും പെൻസിൽവേനിയ ഏരിയയിലെ എല്ലാ മലയാളികളുമായും വളരെ അധികം സുഹൃത്തുബന്ധം കാത്തു സൂക്ഷിക്കുന്ന മോൻസി തന്‍റെ പ്രവർത്തന രീതിയിലൂടെ അമേരിക്കൻ മലയാളികൾക്ക് ഇടയിൽ സുപരിചിതനുമാണ്.

1985ൽ അമേരിക്കയിലേക്ക് കുടിയേറിയ മാത്യു ചെറിയാൻ സ്കൂൾ കോളേജ് വിദ്യാഭ്യാസം ഫിലഡൽഫിയയിൽ നിന്നും പൂർത്തീകരിച്ചു. ഹെൽത്ത്‌ സയൻസിൽ ബിരുദം നേടിയതിനുശേഷം ബിസിനസ് രംഗത്തേക്ക് തിരിഞ്ഞ് തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ചു.

ഇൻഫ്രാസ്ട്രക്ച്ചർ യൂട്ടിലെറ്റ്സ് ആൻഡ് ‌ടെലി കമ്യൂണിക്കേഷൻസ് നാഷണൽ വെെഡ് എന്ന സ്ഥാപനം നടത്തി ബിസിനസ് രംഗത്തും തിളങ്ങി നിൽക്കുന്നു. ഇപ്പോൾ കുടുംബമായി കിംഗോ പ്രഷിയായിൽ താമസിക്കുന്നു.

അമേരിക്കൻ പ്രവാസി സമൂഹത്തിന് എന്നും ആവേശം പകരുന്ന യുവ തലമുറയുടെ പ്രതിനിധിയാണ് മാത്യു ചെറിയാൻ, അദ്ദേഹത്തിന്‍റെ സംഘടനാ മികവും നേതൃപാടവവും ഫൊക്കാനയുടെ 2026 -2028 ലെ പ്രവർത്തനങ്ങൾക്ക് മുതൽ കുട്ടാകും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ലെന്ന് പ്രസിഡന്‍റ് സ്ഥാനാർഥി ലീലാ മാരേട്ട് അഭിപ്രായപ്പെട്ടു.

NRI

അജു ഏബ്രഹാം ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു

ന്യൂ ഇംഗ്ലണ്ട്: കേരള അസോസിയേഷൻ ഓഫ് കണക്ടിക്കട്ടിന്‍റെ ഡയറക്ടർ ബോർഡ് അംഗമായ അജു ഏബ്രഹാം ന്യൂ ഇംഗ്ലണ്ട് റീജിയണിൽ നിന്ന് ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് ഫിലിപ്പോസ് ഫിലിപ്പിന്‍റെ പാനലിൽ മത്സരിക്കുന്നു.

തൊടുപുഴ സ്വദേശിയായ അജു എബ്രഹാം പ്രമുഖ ഐടി സ്ഥാപനമായ ഇൻഫോസിസിലാണ് കരിയർ ആരംഭിച്ചത്. ഒരു വ്യാഴവട്ടം മുമ്പ് അമേരിക്കയിലെത്തി. അതിന് ശേഷം ഐടി, കൺസൾട്ടിംഗ് മേഖലകളിൽ അദ്ദേഹം ഉയർന്ന നിലകളിലേക്ക് മുന്നേറി. ഇപ്പോൾ പ്രമുഖ ഐടി കമ്പനിയിൽ ഡയറക്ടറും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് കൺസൾട്ടിംഗ് നോർത്ത് അമേരിക്ക മേധാവിയായുമാണ്.

കണക്ടിക്കട്ടിലെ മലയാളി സംഘടനകളിലും അജു സജീവമാണ്. ഫൊക്കാനയുമായി അടുത്ത ബന്ധം പുലർത്തുകയും വിവിധ യോഗങ്ങളിലും പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുക്കുകയും ചെയ്യുന്നു. ഈസ്റ്റ് കോസ്റ്റിലെ വൈവിധ്യമാർന്ന മലയാളി സംഘടനകളുമായും നേതാക്കളുമായും ശക്തമായ ബന്ധങ്ങൾ അദ്ദേഹമുണ്ടാക്കിയിട്ടുണ്ട്.

തൊഴിൽ ജീവിതത്തിനു പുറമെ, മലയാളി സമൂഹത്തോടുള്ള ബന്ധവും സാംസ്കാരിക പ്രവർത്തനങ്ങളോടുള്ള അദ്ദേഹത്തിന്‍റെ പ്രതിബദ്ധതയും ഏറെ ദൃഢതയാർന്നതാണ്. അമേരിക്കയിലെ ശ്രദ്ധേയമായ ഹാർലി ഡേവിഡ്സൺ മലയാളി റൈഡേഴ്സ് കമ്യൂണിറ്റിയായ ഗോഡ്സ് ഓൺ റെഡേഴ്സിന്‍റെസ്ഥാപക അംഗമാണ്.

ഇത് അദ്ദേഹത്തെ വിവിധ സംസ്ഥാനങ്ങളിലെ ബൈക്കർമാരുമായും കൂട്ടായ്മകളുമായും ശക്തമായി ബന്ധിപ്പിക്കുന്നു. കല, സിനിമ, രാഷ്ട്രീയം, സാമൂഹ്യ പ്രവർത്തനങ്ങൾ തുടങ്ങിയ രംഗങ്ങളിലെ വ്യക്തികളുമായി അജുവിന് അടുത്ത ബന്ധം നിലനിൽക്കുന്നു. കൂടാതെ അദ്ദേഹം തന്‍റെ പല മേഖലകളിലുമുള്ള സംരംഭകത്വ പ്രവർത്തനങ്ങളിലൂടെയും അറിയപ്പെടുന്ന ആളുമാണ്.

ടെക്ക് രംഗത്തും സാമൂഹിക സേവന രംഗത്തും ശ്രദ്ധേയനായ അജു ഏബ്രഹാം നേതൃത്വം എക്കാലത്തും ഫൊക്കാനയ്ക്ക് നേട്ടമായിരിക്കുമെന്ന് ഫിലിപ്പോസ് ഫിലിപ്പ്, സെക്രട്ടറി സ്ഥാനാർഥി സന്തോഷ് നായർ, ട്രഷറർ സ്ഥാനാർഥി ആന്‍റോ വർക്കി എന്നിവർ അഭിപ്രായപ്പെട്ടു.

Latest News

Corehub Up